"ലോകാ സമസ്താ സുഖിനോഭവന്തു"

Sunday, June 10, 2012

പുഴ മനസ്സ്

ബന്ധങ്ങളുടെ നീര്‍ച്ചാലുകള്‍
സംഗമിക്കുന്നിടത്തു  നിന്ന്
ഞാന്‍ ഉത്ഭവിക്കുന്നു
ഉറഞ്ഞുകൂടിയ ചതുപ്പുകള്‍ക്കുമീതെ
കാലഗണനയുടെ യവ്വനത്തിലേക്ക്
 ഒരു നൂല്പ്പുഴയായി  ഒഴുക്ക്
കൊടും വേനലിന്റെ വറുതിയില്‍ മരിക്കാതെ
വീശിയടിക്കുന്ന ശൈത്യത്തില്‍ ഉറയാതെ
ഒരിക്കലും നിലക്കാത്ത പ്രവാഹം
എങ്കിലും ഈ ഒഴുക്ക് എവിടെക്കാണ്‌
ഏതു പുണ്യസ്നാനത്തിന്റെ കീര്‍ത്തി നേടാനാണ്
നഷ്ടങ്ങളുടെ ചതുപ്പുകള്‍ക്കുമീതെ
ഓളങ്ങളുടെ പുഞ്ചിരി തുന്നിപിടിപ്പിച്ചു
ശൂന്യ മനസിന്റെ നിസന്ഗമായ ഒഴുക്ക്
എവിടെയാണ് എനിക്കെന്നെ നഴ്ടപെട്ടത്‌
ഏതു ചതുപ്പില്‍ നിന്നാണ്
എന്നെ ഞാന്‍  വീണ്ടെടുക്കേണ്ടത്
 ഏതു കുരുക്ഷേത്രത്തില്‍ ആണ്
എന്റെ രഥചക്രങ്ങള്‍   പൂഴ്ന്നു പോയത്
ചോദ്യങ്ങള്‍ക്കുമുന്നില്‍ ഒരു  തിരിച്ചറിവ്
ഞാന്‍ ഈ പാരാവാരത്തിന്‍  നടുക്ക്
ഒറ്റപ്പെട്ടു പോയ ഏകലവ്യന്‍
 പുറകില്‍നിന്ന് അമ്പെയ്ത ദ്രോണര്‍ക്കു
പെരുവിരല്‍ ഭിക്ഷനല്കിയവന്‍
ഉഭയജീവികളുടെ അഭയകേന്ദ്രം
എന്റെ ഭ്രാന്തിന്റെ തോടുപൊളിച്ച്
അശ്വങ്ങളെ മോചിപ്പിക്കുന്നത് ആരാകും
അതിന്റെ മാര്‍ഗം തടുക്കാന്‍ ഏതു
ജെനകാഗ്നിയാകും പുളയുക
പുഴമനസ്സ് ശൂന്യമെങ്കിലും
പ്രതീക്ഷയുടെ ആകാശത്തു
ഒരു മഴ കാത്തിരുപ്പുണ്ടാകും
ചതുപ്പില്‍ നിന്നീപുഴയെ മോചിപ്പിച്ച്‌
പ്രളയാമാക്കി സ്വാതന്ത്ര്യത്തിന്റെ
മഹാസാഗരത്തില്‍ മരണമായി
വിലയിപ്പിക്കാന്‍

2 comments:

  1. വായനാ സുഖമുള്ള പുഴയൊഴുക്ക്

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി

      Delete

Thank you