"ലോകാ സമസ്താ സുഖിനോഭവന്തു"

Thursday, May 31, 2012

മരണ വീട്

നീളത്തിനൊത്തൊരു വാഴയില വെട്ടിയതില്‍
തെക്ക് തലവച്ചുകിടക്കുന്നു ദേഹം നിശ്ചലം.
മരിച്ചവര്‍, അവര്‍  സാധുക്കള്‍
മുട്ടകള്‍ കൊഴിഞ്ഞ കിളിക്കൂടുകള്‍.

ഭൂഷണമല്ലൊട്ടുമേ കുറ്റങ്ങള്‍ ചൊല്ലുവത്          
എങ്കിലും വന്നവര്‍ തമ്മില്‍ പറഞ്ഞു,
നാട്ടാര്‍ക്കുതകില്ലെങ്കിലും നല്ലവന്‍തന്നെ
വീടുനോക്കുന്നവന്‍ കാശുകാരന്‍.

ഭാര്യ കരയുന്നത് കണ്ടാലറിയാം
സ്നേഹമുള്ളോരു ആണ്‍പിറന്നോന്‍
കുഞ്ഞിക്കാലൊന്നു കൊടുക്കാതെ പോയെങ്കിലും
എണ്ണിയാലൊടുങ്ങാത്ത സ്വത്തുണ്ടവള്‍ക്കിന്ന്.

കണ്ടാലറിയില്ലെങ്കിലും ബന്ധുക്കള്‍
ഒട്ടനവധി വന്നെത്തി  വീടുനിറച്ചും
കണക്കെടുപ്പുകള്‍ കാര്യമായിത്തന്നെ-
നടക്കുന്നു, ഒട്ടിനിന്നാല്‍ നെട്ടമുണ്ടോന്നറിയാന്‍.

വിഷാദം വരുത്തുവാന്‍ വിവിധ ഭാവങ്ങള്‍
പരിശീലിച്ചു വന്നവര്‍ അവള്‍ക്കു ചുറ്റും  
സ്വാന്ത്വന  വാക്കുകള്‍ ഓരോന്നുചൊല്ലി    
പ്രീതിപിടിക്കുവാന്‍ തമ്മില്‍ മത്സരം.

കേട്ടുകേഴ്വിയില്ലെങ്കിലും പണ്ടുഞാനിവനെ
ഒക്കത്ത്
വച്ചെന്നു വാദിച്ചു ചിലര്‍
ആദ്യമായി
കണ്ടതാണെങ്കിലും   
ബന്ധത്തില്‍ മുമ്പിലെന്നു  മറ്റുചിലര്‍.

മൂക്കുചീറ്റിയും  നെഞ്ചുതിരുമിയും
ക്യാമറ നോക്കി കരയുന്നെല്ലാവരും
ഭാഗവതം പഥ്യമല്ലെങ്കിലും,  ചിലര്‍
ചുടലമാടന്റെ  മോക്ഷത്തിനായി
വിക്കി വിക്കി പാരായണം പൊടിപൊടിക്കുന്നു

വന്നവര്‍ക്കെല്ലാം ചായയും ബിസ്ക്കറ്റും
സ്വന്തം ചിലവില്‍ വാങ്ങിക്കൊടുക്കു
ന്നൊരുവന്‍
നാളെമുതല്‍ ഈവീടിന്‍  നായകനെന്നമട്ടില്‍.

മരണമായാലും മംഗല്യമായാലും പന്തലിന്‍
മുന്നില്‍ ഞെളിഞ്ഞിരിക്കുന്നവര്‍ കരപ്രമാണിമാര്‍
എവിടെയും വെടിവട്ടം തന്നെ ഇവര്‍ക്കു പഥ്യം
പട്ടുപോയവനെ
പൊക്കിപ്പറഞ്ഞും പിന്നെ
മേ
മ്പൊടിക്കായി ടി.പി വധവും, നെയ്യാറ്റിന്‍കരയും.

പട്ടടക്കുഴി ഒരുക്കുന്നിടത്തൊരു പത്തുപേര്‍
വട്ടവും ചുറ്റും പരഞ്ഞുനില്പൂ നേതാക്കള്‍.
ഇതൊന്നും
കേള്‍ക്കാത്തമട്ടില്‍ കുഴിയൊരുക്കുന്നു
നമ്മുടെ പൂക്കാണ്ടി സുകുമാരന്‍ *
എക്സ്പീരിയന്‍സ് ഉള്ളൊരു പട്ടടയെ
ന്‍ജിനീയര്‍.

ചുടലക്കെടുക്കുവാന്‍ സമയമായന്നു
കരയോഗ സെക്രടറി വിളംബരം ചെയ്തു. 
കാല്‍ക്കല്‍ പിടിക്കുവാന്‍ പഞ്ഞെത്തി
നുള്ളിത്തെറിച്ച  ബന്ധുക്കള്‍ ഒട്ടനവധി

പിന്മു
ക്കാരന്‍ ഇല്ലാത്തിവനു കൊള്ളിവയ്ക്കുന്നത്
ആരെന്നതായി പിന്നൊരു തര്‍ക്കം.
കൂട്ടത്തില്‍ മൊഞ്ചുള്ള പയ്യനെ കണ്ടെത്തിപിന്നെ,
മറുനാട്ടില്‍ പഠിച്ചൊരു  മംഗ്ലീഷുകാരന്‍.

കോടിയിടുന്നോര്‍തന്‍   ലിസ്റ്റൊന്നുകണ്ട്
സെക്രട്ട
റിതന്‍ മനസ്സില്‍ ലഡ്ഡുവോന്നു പൊട്ടി,
കയ്യിട്ടുവാരാന്‍  പറ്റിയ വകുപ്പെന്നമട്ടില്‍. 

എല്ലാം കഴിഞ്ഞ് തെ
ക്കോട്ടെടുക്കുന്നനേരം
എല്ലാരുംചെര്‍ന്ന് കലാശക്കൊട്ടുപോലൊരു
 കൂട്ടക്കരച്ചില്‍, വെറുമൊരോളത്തിനായി.

പിന്നത്തെയങ്കമങ്ങു പട്ടടച്ചോട്ടില്‍
കര്‍മ്മത്തിനായി സെക്രട്ടറി മുട്ടുകുത്തിച്ചു പയ്യനെ,
പുസ്ത്തകംനോക്കി ചൊല്ലുന്ന മന്ത്രങ്ങള്‍ കേട്ട്
കണ്ണുമിഴിച്ചു നമ്മുടെ മംഗ്ലീഷുപയ്യന്‍
മന്ത്രങ്ങള്‍
ഇംഗ്ലീഷില്‍ ചൊല്ലുവാന്‍ വശമില്ലാത്ത
സെക്രട്ടറി പിന്നെല്ലാമൊരു തന്ത്രത്തിലോപ്പിച്ചെടുത്തു

പച്ച മണ്‍കുടത്തിലെ  ഗംഗയും പൊട്ടിച്ചു
പിന്നെ പട്ടടക്കുള്ളില്‍ തീയും പകര്‍ന്നു.
അപ്പോഴുമെല്ലാം കണ്ടുകൊണ്ടാ
പട്ടടച്ചോട്ടിലെ
പ്ലാവിന്‍ മുകളില്‍  ദേഹിയും, കാലനും
മര്‍ത്ത്യജന്മത്തിന്‍  അര്‍ഥശൂന്യതയോര്‍ത്ത്
പുഞ്ചിരിതൂകി ഇരിപ്പൂ...






 പൂക്കാണ്ടി സുകുമാരന്‍* -എന്റെനാട്ടിലെ ഒരു പട്ടട സ്പെഷലിസ്റ്റ് ( ആശാന്‍ ഇതറിഞ്ഞാല്‍ കള്ളടിക്കാന്‍ റോയല്‍റ്റി ചോദിക്കുമെന്നത് ഉറപ്പാണ്‌ )

No comments:

Post a Comment

Thank you